തി – ത്രിപുടതാളം
(ഞങ്ങള്‍ക്കുള്ള കര്‍ത്താവേ ഞാനിഹ….. എന്ന രീതി)

ആദിയുമന്തവുമില്ലാത്തോ-രാദിപിതാവേ! കരുണകള്‍ നീ,
ഈ ദിനമെന്നോടു ചെയ്തതിനായി മോദത്തോടെ സ്തുതിചെയ്യുന്നേന്‍.
ദിനമതിനന്തം വന്നതുപോല്‍ തനുവിനുമന്തംവരുമെന്നും,
ദിനകരനാദിയുംമാറുമെന്നും-അനുദിനമോര്‍പ്പിക്കണമേന
സ്വപ്നമെനിക്കു വരും മുന്‍പെ- ശമനം മനസ്സില്‍വരുത്തണമേ അനഘമുറക്കത്തിലുമെന്‍റെ -മനനം നിന്മേലാകണമേ,
നിരുപമഗുണനും നീതികൃപാ -കിരണനുമായുള്ളവേന നിന്‍
കരുണയുടെ ചിറകിന്‍ നിഴലില്‍ കനിവോടെന്നെകാക്കണമേ, നിന്തിരുസുതെന പ്രതിയെന്‍റെ-വന്‍തരവീഴ്ച പൊറുക്കണമേ,
അന്തിയിലും സുഖമതുപോലെന്‍ അന്ത്യത്തിങ്കലുമേകണമേ,
മരണം ശിക്ഷാവിധി, ചോദ്യം-എരിയും നരകത്തീക്കുഴിയും
ഉരുകും യാതന വേദനയും-കരുതാന്‍ നീയരുളീടണമേ,
ജീവനുയിര്‍പ്പും നിത്യതയും-ജീവനുമോചനരക്ഷകളും
ഭാവിയില്‍ സുഖമീയാശകളെന്‍ ജീവാധാരമതാകണമേ,
ആത്മവലിപ്പവുമീദ്ദേഹ സത്മത്തിന്‍റെ യരിഷ്ടടതയും
അല്പായുസ്സും മമ ചിത്തേ എപ്പോഴുമോര്‍പ്പിക്കണമേ നീ
നിത്യാനിത്യങ്ങളെയും നിന്‍-സത്യാസത്യങ്ങളെയും ഞാന്‍ കൃത്യാകൃത്യവുമറിവാന്‍ എന്‍-ചിത്തേവെളിവുണ്‍ടാകണമേ,
കുറ്റം ഞാന്‍ ചെയ്തവയെല്ലാം-ഏറ്റയ്യോ പറയുന്നടിയാന്‍
ചുറ്റുമിതാ വന്‍മലപോലെ-മുറ്റുന്നെന്നുടെ പാപങ്ങള്‍
വഴിതെറ്റിവലഞ്ഞാടതുപോല്‍-പിഴകള്‍ പെരുത്തൊരുവന്‍
കാട്ടില്‍ഉഴലുന്നതിനാലഴലേറികുഴയുന്നേന്‍ഞാന്‍ കര്‍ത്താവേ
ദുര്‍വൃത്തികളെല്ലാം ചെയ്തേന്‍-ദുര്‍വ്വഹമാംദുശ്ചിന്തകളും
ഗര്‍വ്വമൊടടിയന്‍ ചിന്തിച്ചേന്‍- സര്‍വ്വജ്ഞാ!നിന്തിരുമുമ്പില്‍
തിരുകല്പനകളശേഷം ഞാന്‍-പരിലംഘിച്ചതിനാല്‍ നിന്നെ
പരിഹാസം ചെയ്തതി ദുഃഖേ-പരിണാമത്തിലകപ്പെട്ടേന്‍
ദൈവപിതാവെ നിനക്കും നിന്‍-ഏകസുതന്‍ മശിഹായിക്കും
അതുപോലെറൂഹായ്ക്കും-സ്തുതിയുണ്‍ടാകണമെന്നേക്കും

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church